Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Agri Tech എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Agri Tech എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, നവംബർ 08, 2015

മൊബൈല്‍ ആപ്ലിക്കേഷനുമായി കൃഷിവിജ്ഞാനകേന്ദ്രം !!

തവനൂര്‍: പുത്തന്‍ കൃഷിയറിവുകള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴിലുള്ള മലപ്പുറം കൃഷിവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് www.farmextensionmanager.com  എന്ന പുതിയ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, എച്ച്.ടി.എം.എല്‍. തുടങ്ങിയ അഞ്ച് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകും. ഫാം എക്‌സ്റ്റെന്‍ഷന്‍ മാനേജര്‍ എന്ന വെബ്‌സൈറ്റിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. 100 വിളകളുടെ കൃഷിരീതികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പുരയിടക്കൃഷി സമ്പ്രദായത്തിന് ചേര്‍ന്നവിധത്തിലാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. 1000 കെ.ബിയ്ക്ക് താഴെയുള്ള ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഞായറാഴ്‌ച, സെപ്റ്റംബർ 20, 2015

അക്വാപോണിക്സ് - മൽസ്യവും ചെടിയും ഒത്തുചേരുമ്പോൾ !!

തൃശൂർ ∙ അക്വാപോണിക്സ്‌ - ജലകൃഷി സംവിധാനത്തിൽ ഒരു സെന്‍റ് സ്ഥലത്തുനിന്ന്  പോലും ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾക്കൊപ്പം  മത്സ്യങ്ങളും വളരെ ലാഭകരമായി ഉത്പാദിപ്പിക്കുവാൻ സാധിക്കും. ഈ സിസ്റ്റത്തിലെ രണ്ട് പ്രധാന ഘടകങ്ങൾ മീൻ, ചെടി ഇവയാണ്. ഈ ഘടകങ്ങൾ ഓരോന്നിന്റെയും പ്രകൃതിദത്തമായ സവിശേഷതകളും ആവശ്യങ്ങളും അനുയോജ്യമായ ബിസിനസ് പങ്കാളിയെ തയ്യാറാക്കുന്നതിനും അവയുടെ വളർച്ചയെയും ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതിനും യഥാർത്ഥത്തിൽ ഏറ്റവും അനുയോജ്യമാണ്.

ഞായറാഴ്‌ച, സെപ്റ്റംബർ 06, 2015

ചെടികൾക്ക് ഇനി രണ്ടാഴ്ചയിലൊരിക്കൽ വെള്ളമൊഴിച്ചാൽ മതി !!


തിരിനന ജലസേചന കൃഷിയുമായി  സി.ഡബ്ളിയു.ആർ.ഡി.എമ്മിലെ സയന്റിസ്റ്റ്  ഡോ. കമലം ജോസഫ്

കോഴിക്കോട്: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന  ടൂറിന്   കുടുംബസമേതം വീടു പൂട്ടി പുറപ്പെടുമ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഒഫ്  സ്പൈസസ്  ആൻഡ്  റിസർച്ചിലെ  പ്രിൻസിപ്പൽ സയന്റിസ്റ്റ്   ഡോ. ജോൺ സക്കറിയ  ഭാര്യയുടെ മുഖത്തേക്കൊന്ന്  നോക്കി. പിന്നെ മട്ടുപ്പാവിലേക്കും.  ഒന്നും രണ്ടുമല്ല,  നൂറ്റി അൻപതോളം ഗ്രോബാഗുകളിലാണ്  വിവിധതരം പൂച്ചെടികളും പച്ചക്കറികളുമൊക്കെ മട്ടുപ്പാവിൽ   പൂത്തും കായ്ച്ചും  നിൽക്കുന്നത്...

സി.ഡബ്ളിയു.ആർ.ഡി.എമ്മിലെ  വിജ്ഞാനവ്യാപന പരിശീലന വിഭാഗം മേധാവി  ഡോ. കമലം ജോസഫിന് ഭർത്താവിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായി. കഴിഞ്ഞ വർഷം  ഇതേപോലൊരു ടൂറിന്  പോയി വരുമ്പോഴേക്ക്   ഗ്രോബാഗിലുള്ള  ചെടികൾ  മുഴുവൻ വാടിയുണങ്ങിപ്പോയിരുന്നു,
കാറിൽ കയറുന്നതിനിടയിൽ അവർ പറഞ്ഞു,  ' ആ ചെടികളെയോർത്ത്   ടെൻഷനടിക്കേണ്ട. അവയ്ക്കൊക്കെ  ഇനി രണ്ടാഴ്ച കഴിഞ്ഞ്  വെള്ളമൊഴിച്ചുകൊടുത്താൽ മതി," ഇതെന്ത്  മാജിക്കെന്ന് ഡോ. ജോൺ സക്കറിയ  അത്ഭുതപ്പെട്ടു.  രണ്ടാഴ്ച കഴിഞ്ഞ്  തിരിച്ചുവരുമ്പോൾ  പുതിയ തളിരും പൂക്കളും കായ്കളുമായി ചിരിച്ചുല്ലസിക്കുകയായിരുന്നു ചെടികൾ. ഇതെങ്ങനെയെന്നാവും നിങ്ങളും ആലോചിക്കുന്നത്.

ഗ്രോബാഗിൽ വളർത്തുന്ന ചെടികൾക്ക്  എന്നും രാവിലെയും വൈകിട്ടും വെള്ളമൊഴിക്കണം. കൂടുതലായിപ്പോയാൽ ടെറസിലൂടെ  ഒഴുകിപ്പരക്കും. ലീക്കാകും. പൂപ്പൽ വരും. ഈ വക പൊല്ലാപ്പുകളൊന്നുമില്ലാതെ  സ്വന്തം വീടിന്റെ  ടെറസിൽ പരീക്ഷിച്ചു വിജയിച്ച  തിരിനന ജലസേചനം  കേരളത്തിലെ മുഴുവൻ വീടുകളിലുമെത്തിക്കാനുള്ള  ശ്രമത്തിലാണ്  ഡോ. കമലം ജോസഫ്.   ഇതിന്റെ ഭാഗമായാണ് വേങ്ങേരിയിലെ കാർഷിക കൂട്ടായ്മയായ നിറവിന്റെയും  പ്രോവിഡൻസ്  വിമെൻസ്  കോളേജിലെ എൻ,എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസം ഇവർ ശില്പശാല സംഘടിപ്പിച്ചത്.
ഉപയോഗശൂന്യമായ  ഏതാനും മിനറൽ വാട്ടർ കുപ്പികളും  സ്റ്റൗവിലും മറ്റും ഉപയോഗിക്കുന്ന തരം  തിരിയും മാത്രം മതി.  ഒരു സാധാരണ ഇഷ്ടികയുടെ  ഉയരത്തിൽ  മുറിച്ചെടുത്ത  നാല്   മിനറൽ വാട്ടർ കുപ്പികളുടെ മുകളിലാണ്  ഗ്രോബാഗ്  വയ്ക്കുക. ഗ്രോബാഗിന്റെ അടിയിൽ ഒരു ദ്വാരമിട്ട്  അതിലൂടെ  ഒരു വിരലിനേക്കാൾ  അല്പം കൂടി വണ്ണമുള്ള തിരി ഇറക്കിവയ്ക്കും. എന്നിട്ടാണ്  മണ്ണ്  നിറയ്ക്കുക. തിരിയുടെ മറ്റേ അറ്റം  വെള്ളം നിറച്ച്  തറയിൽ കിടത്തിവച്ച  മിനറൽ വാട്ടർ കുപ്പിയിലേക്കിറക്കിവയ്ക്കും. കാപ്പിലറി ആക്‌ഷനിലൂടെ  കുപ്പിക്കകത്തെ വെള്ളം  തിരിയിലൂടെ ഗ്രോബാഗിലെ  മണ്ണിലേക്ക്  പടരും. മണ്ണിന്റെ ഉപരിതലത്തിലെത്താത്തതിനാൽ  ബാഷ്പീകരണം മൂലമുള്ള ജലനഷ്ടവുമുണ്ടാകില്ല. ചെടിക്ക്  ആവശ്യമുള്ള വെള്ളം മാത്രമേ വലിച്ചെടുക്കൂ.  കയറോ പരുത്തിയോ തുണിയോ ഉപയോഗിച്ച്  തിരിയുണ്ടാക്കാമെങ്കിലും ഗ്ലാസ്  വൂൾ ഉപയോഗിച്ചാൽ ഒന്നോ രണ്ടോ വർഷം വരെ ഈടുനിൽക്കുമെന്ന്  ഡോ. കമലം പറഞ്ഞു.
പ്രോവിഡൻസ് വിമെൻസ് കോളേജിലെ  200 എൻ,എസ്. എസ്  വോളന്റിയർമാരാണ്  ഈ പുതിയ രീതി പരിശീലിക്കുന്നത്. കോളേജിലെ മുഴുവൻ  കുട്ടികളുടെയും വീടുകളിൽ  ഈ രീതിയിലുള്ള  ജലസേചന പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ  നീത പറഞ്ഞു. 'വലിച്ചെറിയുന്ന മിനറൽ വാട്ടർ കുപ്പികൾക്കും  ഉപയോഗമായി."  എൻ.എസ്.എസ് യൂണിറ്റിന്റെ  കോ ഓർഡിനേറ്റർമാരായ ഡോ. സിനിയും ഡോ. ജൂലിയും കൂട്ടിച്ചേർത്തു. ഡോ. കമലം ജോസഫിന്റെ  ഫോൺ:  9446483105.
(courtesy: keralakaumudi)

വ്യാഴാഴ്‌ച, ജൂലൈ 16, 2015

വാഴപ്പഴത്തില്‍നിന്ന് 'സോളാര്‍ ഡ്രൈഡ് ബനാന'

വാഴപ്പഴത്തെ മുഴുവനായി ഉണക്കി ആറുമാസംവരെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിലുള്ള തോട്ടിയം ബനാന ഗ്രൂപ്പ്' രൂപംനല്‍കി.


പൂവന്‍, ഞാലിപ്പൂവന്‍, കര്‍പ്പൂരവള്ളി തുടങ്ങി പലയിനം വാഴപ്പഴത്തെ ഈ രീതിയില്‍ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാം. വാഴക്കായ്കളെ എത്തിലീന്‍ വാതകമുപയോഗിച്ച് പഴുപ്പിച്ചശേഷം തൊലി മാറ്റി ഗ്രീന്‍ഹൗസ് സോളാര്‍ ഡ്രൈയറില്‍വെച്ച് ഉണക്കുന്നു. തുടര്‍ന്ന് ഉണക്ക വാഴപ്പഴത്തെ തേനില്‍ ഇട്ടശേഷം പാക്കുചെയ്യും. ഈ ഉത്പന്നം ആറുമാസംവരെ ഉപയോഗിക്കാം. രുചികരമായ ഇത് ഏറെ പോഷക സമ്പുഷ്ടവുമാണ്, ഊര്‍ജദായകവും. പഞ്ചസാരകള്‍ക്കു (44 ശതമാനം) പുറമെ പൊട്ടാസ്യം ((430 മില്ലിഗ്രാം), ഫോസ്ഫറസ് (28 മില്ലിഗ്രാം), വിറ്റാമിന്‍ സി (എട്ടുഗ്രാം), കാല്‍സ്യം (ആറ്് ഗ്രാം) സോഡിയം (ഒരു മില്ലി ഗ്രാം), ഇരുമ്പ്(0.31 മില്ലിഗ്രാം) എന്നിവ 100 ഗ്രാം ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബനാന ഗ്രൂപ്പ് ഫോണ്‍: 09994302877.


വെള്ളിയാഴ്‌ച, ഡിസംബർ 12, 2014

Wonder Arecanut climber is now commercially available !!

PrakaTech, A technology company, which researches on common man’s necessities and come up with innovative solutions which is economical.
Wonder Climber, is a product from prakatech, which helps areca nut harvesting. Areca nut is the seed of the areca palm (Areca catechu), which grows in much of the tropical Pacific, Asia, and parts of east Africa. It is commonly referred to as betel nut, as it is often chewed wrapped in betel leaves. Those who is engaged in this cultivation knows how hard it is to find manpower and labor to harvest and maintain this cultivation. This makes arecanut cultivation impossible, even though there is potential market for this. Wonder climber provides solution for all these problems, it eases all tasks related to areca nut cultivation such as Plucking, collecting and also insecticide spraying. Still in doubt? see it yourself !!
Wonder climber is now commercially available in market. for more details click here

വെള്ളിയാഴ്‌ച, നവംബർ 28, 2014

ഇരുന്ന് തെങ്ങുകയറാന്‍ പുതിയ യന്ത്രം !!


തൃശ്ശൂര്‍: മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത 'കേരസുരക്ഷ' തെങ്ങുകയറ്റയന്ത്രം പരിഷ്‌കരിച്ച് പുതിയ രൂപത്തില്‍ പുറത്തിറക്കുന്നു. യന്ത്രം തെങ്ങുമായി ബന്ധിപ്പിക്കുന്നത് എളുപ്പത്തിലാക്കിയതിനു പുറമെ സുഖകരമായ ഇരിപ്പിടവുമുണ്ട്. ഉയരം കയറുന്നതനുസരിച്ച് തെങ്ങിന്റെ വണ്ണം കുറയുന്നതിനാല്‍ ഇത് ക്രമീകരിക്കാനുള്ള സൗകര്യവുമേര്‍പ്പെടുത്തി.എട്ടുകിലോ ഭാരം വരുന്ന യന്ത്രത്തിന് സൈക്കിള്‍ സീറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. തടിയോട് പിടിക്കാവുന്ന ഹാന്‍ഡിലും മരത്തിന്റെ വണ്ണം കുറയുന്നതിനനുസരിച്ച് അഞ്ച് സെക്കന്‍ഡുകൊണ്ട് തെങ്ങിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. തെങ്ങിനോട് ബന്ധിപ്പിക്കുന്നതിന് സ്റ്റീല്‍ കയറാണ് ഉപയോഗിച്ചിട്ടുള്ളത്. ഏകദേശം 12 മീറ്റര്‍ ഉയരമുള്ള തെങ്ങില്‍ കയറാന്‍ 78 സെക്കന്‍ഡും ഇറങ്ങാന്‍ 60 സെക്കന്‍ഡും മതിയാകും. 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2014

മഞ്ഞള്‍ വിളവെടുക്കാന്‍ യന്ത്രം !!


മഞ്ഞള്‍ വിളവെടുപ്പിന് സഹായകമായ ഒരു യന്ത്രം തമിഴ്നാട് ഈറോഡ് ജില്ലയിലെ രാമരാജു എന്ന കര്‍ഷകന്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു പവര്‍ടില്ലറിനോടനുബന്ധിച്ചാണ് ഈ ലഘുയന്ത്രം ഘടിപ്പിച്ചിരിക്കുന്നത്. 


രാമരാജു തന്നെ ഒരു മഞ്ഞള്‍ കര്‍ഷകനാണ്. മഞ്ഞള്‍ വിളവെടുക്കാന്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ വന്നതും വിളവെടുപ്പിലെ കാലതാമസം വരുത്തിയ സാമ്പത്തിക നഷ്ടവുമൊക്കെയാണ് ഈ യന്ത്രം നിര്‍മിക്കാന്‍ രാജുവിന് പ്രേരണയായത്. യന്ത്രം പ്രവര്‍ത്തിക്കാന്‍ ഒരു മണിക്കൂറില്‍ ഒരു ലിറ്റര്‍ ഡീസല്‍ വേണം. വിളവെടുത്ത മഞ്ഞള്‍ മണ്ണ് കുലുക്കിക്കളഞ്ഞ് യന്ത്രം തന്നെ വൃത്തിയാക്കും. പിന്നെ സംഭരണം എളുപ്പമാണ്. 30,000/- രൂപയാണ് യന്ത്രത്തിന് വില. വിലാസം: പി. രാമരാജു, പുതുപാളയം, ഗെട്ടിസമുദ്രം പോസ്റ്റ്, അന്തിയൂര്‍ താലൂക്ക്, ഈ റോഡ് ജില്ല- 638501, തമിഴ്നാട്. ഫോണ്‍: 9865171790.

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

നാളികേരം പൊതിക്കാന്‍ ഓട്ടോമാറ്റിക് യന്ത്രമെത്തി !!

കോയമ്പത്തൂര്‍: ഇനി നാളികേരം പൊതിക്കാന്‍ ആള്‍ക്കാരെയും പാരയും തേടി അലയേണ്ട. മണിക്കൂറില്‍ 1,500 നാളികേരത്തിന്റെ തോട് നീക്കാന്‍ ശേഷിയുള്ള ഓട്ടോമാറ്റിക്‌യന്ത്രം കോയമ്പത്തൂരില്‍ വികസിപ്പിച്ചു. കോയമ്പത്തൂരിലെ സിഡ്‌കോയിലുള്ള സ്വകാര്യകമ്പനി വികസിപ്പിച്ച് കണ്ടുപിടിത്താവകാശം നേടിയ യന്ത്രം പീളമേടിലെ കൊഡീഷ്യയില്‍ നടക്കുന്ന കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് അലക്കുയന്ത്രത്തിന്റെ മാതൃകയാണ് പൊതിക്കല്‍ യന്ത്രത്തിനും. മുകളിലെ ദ്വാരത്തിലൂടെ ഇടുന്ന മുഴുനാളികേരം പൊതിച്ച് വശത്തെ ദ്വാരത്തിലൂടെ പുറത്തുവരാന്‍ നിമിഷംമതി. മുന്നിലെ ക്രഷിങ്ഗ്രില്ലിലൂടെ ചകിരിയും പുറത്തെത്തും.

രണ്ട് മോഡലുകളിലാണ് യന്ത്രം. വൈദ്യുതിയിലും രണ്ട് എച്ച്.പി. ശേഷിയുള്ള ജനറേറ്ററിലും പൊതിക്കല്‍ യന്ത്രം പ്രവര്‍ത്തിക്കും. ചെറിയമോഡലിന് മണിക്കൂറില്‍ പരമാവധി 700 നാളികേരമാണ് ശേഷി.
  വലിയയൂണിറ്റിന് മൂന്നുലക്ഷവും ചെറുതിന് 1.2 ലക്ഷവുമാണ് വിലയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഹൈദരാബാദിലെ എന്‍.ജി. രംഗ കാര്‍ഷിക സര്‍വകലാശാല പ്രവര്‍ത്തനാനുമതി സാക്ഷ്യപത്രം നല്‍കിയ യന്ത്രത്തിന് കേന്ദ്ര എന്‍ജിനിയറിങ് മന്ത്രാലയത്തിന്റെ സബ്‌സിഡിയുണ്ടെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.





(courtesy;[video,news,photos]by mathrubhumi.com)

വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും സഹായത്തിന് ഇനി 'ഈസി തോട്ടി' !!

കോലഞ്ചേരി: മാങ്ങപറിക്കാനും തേങ്ങയിടാനും ഒരുപരിധിവരെ ഇനി 'ഈസി തോട്ടി' മതിയാകും.വീട്ടുപയോഗത്തിനും കാര്‍ഷികാവശ്യത്തിനും യോജ്യമായ രീതിയില്‍ രൂപകല്പനചെയ്ത ഈസി തോട്ടിക്ക്, ചുരുക്കിവയ്ക്കുമ്പോള്‍ ആറടി നീളമേയുള്ളു. എന്നാല്‍, 17 അടിയോളം നീട്ടിയെടുത്ത് ഉപയോഗിക്കാവുന്നതരത്തില്‍ അലൂമിനിയവും പിവിസി പൈപ്പും ഉപയോഗിച്ചാണ് 800 ഗ്രാംമാത്രം തൂക്കമുള്ള തോട്ടി നിര്‍മിച്ചിട്ടുള്ളത്.

തോട്ടിത്തുമ്പില്‍ ഇരുവശവും മൂര്‍ച്ചവരുത്തിയ അരിവാള്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ തോട്ടി ഉയരുന്നതോടൊപ്പം കൂടെ നീളത്തില്‍ തയ്‌ച്ചെടുത്ത തുണിവലയുള്ളതിനാല്‍ ജാതിക്കായ, അടയ്ക്ക, കപ്പങ്ങാപ്പഴം, മാമ്പഴം തുടങ്ങിയവ നിലത്തുവീഴാതെ പിടിച്ചെടുക്കാമെന്നതും തോട്ടിയുടെ പ്രത്യേകതയാണ്.

തിരുവാണിയൂര്‍ കൊളാപ്പുറത്ത് എല്‍ദോയാണ് തോട്ടിക്ക് രൂപകല്പന നടത്തിയത്. എല്‍ദോ രൂപകല്പനചെയ്ത അലൂമിനിയം കോണിയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കുരുമുളക് പറിക്കാന്‍ ഇനി ഇരുമ്പ്ഏണി !!

രാജപുരം(കാസര്‍കോട്): കുരുമുളക് വിളവെടുപ്പിനും ഓലക്കുടിലുകള്‍ പുല്ലുമേയാനും പ്രധാനമായും ഉപയോഗിച്ചിരുന്ന ഒറ്റക്കമ്പ് മുളയേണികള്‍ അപ്രത്യക്ഷമാകുന്നു. പകരം ഇരുമ്പുകൊണ്ടുള്ള ഏണികളാണ് ഈ സ്ഥാനം കൈയടക്കുന്നത്. മലയോരത്ത് മുളങ്കാടുകള്‍ ചുരുങ്ങിത്തുടങ്ങിയതോടെ ഏണി നിര്‍മിക്കാന്‍ ആവശ്യമായ ബലമേറിയതും വളവുകളില്ലാത്തതുമായ മുളകള്‍ കിട്ടാതായി. കൂടാതെ ഇവ പരമാവധി മൂന്നുവര്‍ഷത്തോളം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

പഴകിയതും കേടുവന്നതുമായി മുളയേണികള്‍ മുറിഞ്ഞ് അപകടങ്ങളും സാധാരണമാണ്. നല്ല പ്രാവീണ്യമുള്ള ജോലിക്കാര്‍ക്ക് മാത്രമേ ഇതില്‍ കയറിനിന്ന് ജോലിയെടുക്കാന്‍ സാധിക്കൂ. ഒരു മുളയേണി വാങ്ങാന്‍ ഇപ്പോള്‍ 500 രൂപയോളം ചെലവുണ്ട്. ഒരു ഇരുമ്പേണി നിര്‍മിക്കാന്‍ നാലായിരത്തോളം രൂപ ചെലവാകും.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !